Wednesday, December 15, 2010

പുറത്തു മഴ ചാറുന്നുണ്ട്... ഉമ്മരപടിയില്‍ ഒറ്റക്കിരുന്നു ആ മഴത്തുള്ളികള്‍ തത്തികളിക്കുന്നത് കാണുമ്പോള്‍ ഒരു വല്ലാത്ത വേദന മനസ്സില്‍.. ആ തുള്ളികളില്‍ ഒന്നായി ഞാനും ഒരു നിമിഷം മാറിയിരുന്നെങ്കില്‍.... ഒരു നിമിഷം നീണ്ടു നില്‍ക്കുന്ന സുഖം.... മന്നിലെക്കിടിചിരങ്ങുംപോള്‍ ചിന്നി ചിതറി ഒരു നീര്‍ക്കുമിളായി പിന്നെയും ഒഴുകി... അത്ര മാത്രം.... ഇനി ഇല്ല ജീവിതം.... ഏതാനും നിമിഷം കൊണ്ട് അവസാനിച്ചു...... അതും സന്തോഷ പൂര്‍ണം...







ചുമ്മാ ആ നീര്കുമിലകളെ നോക്കി സമയം പൊക്കി ഇരുന്ന എന്റെ അടുത്തേക്ക് അമ്മ ചായയുമായി എത്തി...... എന്റെ കൌതുകത്തോടെ ഉള്ള നോട്ടം കണ്ടു അമ്മ " entha ഇത്ര പുതുമാ" എന്നാ ഭാവത്തില്‍ മൌനമായി ഒരു ചോദ്യം ഉണര്‍ത്തിച്ചു ?


സരിയാ എനിക്കെന്താ ഇത്ര പുതുമാ.. ഇതൊരു മഴയല്ലേ.. ഇടവപാതിക്ക് മഴ പുതുമയുള്ള സംഗതി അല്ല... അതില്‍ ഞാന്‍ ഇത്രയ്ക്കും കൌതുകം നിരയ്ക്കുന്നതെന്തിനായാ?

ചായയുടെ രസം നുകര്‍ന്ന് വീണ്ടും ഞാന്‍ അറിയാതെ ആ നീര്‍ക്കുമിലകളിലേക്ക് കണ്ണ് നട്ടിരികാന്‍ തുടങ്ങി ...

ഒരു പക്ഷെ ആ കുമിളകളുടെ തിമിര്‍പ്പാട്ടം കണ്ടായിരിക്കാം ഞാന്‍ കൌതുകം കൊണ്ടത്‌.. എനിക്ക് അത് പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നോര്‍ത്ത്....





അയ്‌! എന്തിനാ ഞാന്‍ കുമിളയായ്‌ മാരുനേന്‍ ? എന്നാല്‍ ഈ ബാംഗ്ലൂര്‍ ലൈഫ് ആസ്വദിക്കാന്‍ പറ്റുമോ? KFC യുടെ ചിക്കെന്‍ കടിച്ചു വലിക്കാന്‍ പറ്റുമോ? "I am loving it " കഴിക്കാന്‍ പറ്റുമോ?





ഇല്ല.. ഇതൊന്നും നടക്കില്ല... അപ്പോള്‍ പന്നെ കുമിള ആകാത്തത് തന്നെ നല്ലത്.. ചുമ്മാ അക്കരെ പച്ച തോന്നുന്നതാ.. എനിക്കേപ്പോളും അക്കര പച്ച ഇച്ചിരി കൂടുതലാ... ഒരു workinte കാര്യം എടുത്താല്‍ പോലും അക്കര പച്ച പറഞ്ഞു കൊണ്ടേ ഇരിക്കും ...



അപ്പോള്‍ ഞാന്‍ ചായ ഗ്ലാസിന്റെ ഊര ക്കറ കണ്ടു തുടങ്ങി .. രസത്തോടെ ലാസ്റ്റ് ചായ തുള്ളി അരിച്ചെടുത്ത്‌ ഞാന്‍ ഒരു നിശ്വാസത്തോടെ "ജാത്യാലുള്ളത് തൂത്താല്‍ പോകുമോന്നു" സ്വയം ചോദിച്ചു പോയി...




എന്ന് തീരും എന്റെ "അക്കര പച്ച" ചിന്ത ഗതി...

അകത്തു അമ്മയുടെ ഉച്ചത്തിലുള്ള പിരുപിരുക്കല്‍ കേട്ട് ഞാന്‍ "ശെടാ" ഒന്ന് സ്വസ്ഥമായി സെന്റി അടിക്കാനും പറ്റില്ലേ എന്നാ മട്ടില്‍ മുഖ വിക്ഷേപങ്ങളുമായി അകത്തേക്ക് പോയി..

Thursday, November 25, 2010

Wednesday, November 10, 2010

ഇതിനു ഹെട്ടിംഗ് വേണ്ട

ഞാന്‍ എഴുതുന്നതില്‍ ഒരു നിരാശ ഒളിഞ്ഞിരിക്കുന്നെനു ഒത്തിരി പേര്‍ പറഞ്ഞു..
അതിനെ കുറച്ചു ആലോചിച്ചു തല പുന്നാക്കാനോന്നും ഞാനില്ല.... എന്നിരുന്നാലും ഒരു ശൈലി മാറ്റം ഞാന്‍ പരീക്ഷിച്ചു നോക്കാമെന്ന് വച്ച്...
വിജയിക്കുമെങ്കിലോ .... അറിയില്ല...





എന്താ ഈ "ജന്മാന്തര ബന്ധം" എന്ന് വച്ചാല്‍ .???? കഴിഞ്ഞ ജന്മത്തില്‍ പരിജയമുണ്ടെന്നാണോ ??? ഏയ് ! അങ്ങനെ ആകാന്‍ വഴിയില്ല.... കഴിഞ്ഞ ജന്മത്തിലെ കാര്യം ഇപ്പോലെങ്ങനെ അറിയാനാ...



ഇനി ഈ ജന്മം തന്നെ കണ്ടു പരിചയമുള്ളവരെ ആണോ അങ്ങനെ പറയുക.... വഴിയില്ല.... അങ്ങനെ ആണേല്‍ എവിടെ വച്ചാകാം കണ്ടതെന്ന് ആലോചിച്ചു നോക്കിയാല്‍ പോരെ?
ഇത് അതൊന്നുമല്ല.... എപ്പോളും നമ്മുടെ മനസിന്റെ ഉള്ളില്‍ ഒരു സങ്കല്പം ഉറങ്ങി കിടക്കുന്നുണ്ടാകും .. പെട്ടെന്ന് ഒരു മുഖം ആ സങ്കല്‍പ്പങ്ങളോട് ചേര്‍ന്ന് വരുമ്പോ ആ ബന്ധത്തിനെ "ജന്മാന്തര " ചേര്‍ത്ത് വിശേഷിപ്പിക്കും.... അത്രേ ഉള്ളു ..



ആര്‍ക്കും അങ്ങനെ വച്ച്യാര്ത്തതോട് ചേര്‍ന്ന ജന്മാന്തര ബന്ധങ്ങള്‍ ഒന്നുമില്ല.... നീ എന്റെ സങ്കല്പങ്ങള്‍ക്ക് ജീവന്‍ കൊടുക്കുമ്പോള്‍ ഞാന്‍ പറയും ഇതൊരു ജന്മാന്തര ബന്ധം ആണെന്ന്... എന്ന് ആ സങ്കല്‍പ്പങ്ങള്‍ക്ക് വിള്ളല്‍ വരുന്നുവോ അന്ന് അതെ ഞാന്‍ പറയും .. " ഇല്ല ഇതല്ല . ഇനിയും വന്നിട്ടില്ല എന്റെ ആ ജന്മാന്തര ബന്ധു എന്ന് " .....




മനുഷ്യ മനസിനെ പോലെ വൃക്രുതനായ കള്ളന്‍ വേറെ എങ്ങും ഇല്ല.... എപ്പോളും അവന്റെ ആശക്ക്‌ അനുസരിച്ച് അവന്‍ മാറികൊണ്ടേ ഇരിക്കും.. ഇന്ന് താരമ പൂവാനിഷ്ടമെങ്കില്‍ നാളെ ആമ്പല്‍ പൂവിനോടാകാം ഇഷ്ടം ... എങ്ങനെയാ ഈ മനസിനെ ചങ്ങലക്കിടുക.??? സന്യാസി ആയാല്‍ മതിയോ?? അതാണോ ഈ സന്യാസിമാര്‍ ശ്രമികുന്നെ???




ഈ മനസിനെ ടെ-format ചെയ്യാന്‍ പറ്റുമോ ? മുഴുവന്‍ "0" കൊണ്ട് .. അപ്പോള്‍ പ്രശ്നമില്ല .... മൊത്തം ഒരു ശൂന്യതയാകും ... പക്ഷെ ആ അവസ്ഥയെ വൈദ്യ ശാസ്ത്രം വേറെ പേരിട്ടു വിളിക്കും... അതൊന്നും താങ്ങാന്‍ ഉള്ള കഴിവില്ല എനിക്ക് ./..


അപ്പോള്‍ "formatting" ഒരു ഉപാധിയല്ല...




ഇനി ഒന്നേ ചെയ്യാനുള്ളൂ ... ഒന്നിനെപറ്റിയും ചിന്തിക്കാതിരിക്കുക ..... :-)








നിന്റെ ജീവിതം നീ ജീവിച്ചു തീര്‍ക്കു സഖി .................







അല്ല, വായനക്കര നിനക്കെന്തേലും മനസിലായോ?

Friday, September 24, 2010

ഹോം സ്വീറ്റ് ഹോം...

കുട്ടികാലത്തെ ഓര്‍മകളിലേക്ക് മനസ് അറിയാതെ ഊര്‍ന്നു ഇറങ്ങുകാണ് ....... വീടും, മുറ്റവും, തോപ്പും , വാഴച്ചാലും ..... മനസാകെ ഒരു പച്ചപ്പ്‌..... ഞാനും ചേച്ചിയും അമ്മയും അച്ഛനും പിന്നെ പരിഭവങ്ങളും പരാതികളും....... എന്നും എനിക്കായിരുന്നു ദുര്‍വാസിയും പിണക്കവും എല്ലാം.....


സ്കൂളില്‍ പോകാന്‍ നേരമുള്ള അടിയും , പിടിയും ഒക്കെ .. ഒക്കെ എന്റെ മനസ്സില്‍ തെകിട്ടി വരുന്നു...... പരസ്പര പൂരകങ്ങളായ പാരകലായിരുന്നു നമ്മള്‍ രണ്ടും.... അതിനിടയില്‍ സമാധാന കൊടിയുമായി അമ്മ... പിന്നെ വഴക്കിന്റെ മൂര്‍ധന്യത്തില്‍ വിധി പ്രഖ്യാപിക്കാനായി അച്ഛനും..... അച്ഛനെന്നും ചേച്ചിയോട് ഇച്ചിരി കൂറ് കൂടുതലായിരുന്നില്ലേ എന്നായിരുന്നു അന്നത്തെ എന്റെ മുഖ്യ പരിഭവം.... ഇന്നും അത് മനസ്സില്‍ ഉണ്ട് കേട്ടോ... വിധി എപ്പോളും ചെച്ചിക്കനുകൂലമായാണ് വരാറ് .... ഒരു പക്ഷെ അതുതന്നെയയിരിന്നിരിക്കാം ഞായമായ വിധി... ഞാന്‍ അതില്‍ അന്ന് തൃപ്തനായിരുന്നില്ല ....

അയ്യോ ! കഥ പാത്രങ്ങളെ പരിചയ പെടുത്താന്‍ വിട്ടു പോയി.... ഞാന്‍ വിനയന്‍ (പേരില്‍ മാത്രം) , പിന്നെ എന്റെ ചേച്ചി ഉമ, പിന്നെ അമ്മ അച്ഛന്‍.... അവരുട പേരുകള്‍ക്ക് പ്രസക്തി ഇല്ല...... എന്നും അവരെ അച്ഛാ, അമ്മ എന്ന് സംബോധന ചെയ്യാനാണ് എല്ലാ മക്കളുടെയും ആഗ്രഹം....എന്റെയും..... അവരെന്റെ സ്വന്തം അച്ഛനും അമ്മയും, നിങ്ങളും അങ്ങനെ അറിഞ്ഞാല്‍ മതി കേട്ടോ .....


അന്നെന്റെ മനസിലെ ആകെ ഒരു ലക്‌ഷ്യം എത്രയും വേഗം ആ വീട്ടില്‍ നിന്നും പറന്നുയരണം.... അച്ഛന്റെയും അമ്മയുടെയും ശാസന തണലില്‍ നിന്നും ഓടി രക്ഷപെടണം എന്നതായിരുന്നു.... എന്നാ ഒന്ന് വലുതാവുക.... ഉത്കണ്ടയുടെയും ,ശസനയുടെയും , ചോദ്യം ചെയ്യലിന്റെയും ചങ്ങലകളെ പൊട്ടിച്ചെറിയാന്‍ കഴിയുക.. ഇതായിരുന്നു എന്റെ ചിന്ത...


ഇന്ന് ഞാന്‍ ഒരു അച്ഛനാണ്, ഒരു പെണ്‍ കുഞ്ഞിന്റെ പിതാവ്..... ഒരു അച്ഛന്റെ ഉത്തരവാതിത്വത്തിന്റെ ആദ്യ പടി ചവിട്ടിയപ്പോള്‍ തന്നെ ഞാന്‍ വല്ലാതെ മാറി.... എന്റെ മനസിലെ ചിന്തകള്‍ വെറും പൊട്ടത്തരങ്ങള്‍ ആയിരുന്നെന്നു ഞാന്‍ മനസിലാക്കി ..... ശാസനയുടെയും , ഉത്കണ്ടയുടെയും രോഗം എന്നെയും പിടികൂടി..... മകളുടെ പഠിത്തം ഭാവി .... അത് പോട്ടെ ......


കുട്ടികാലത്തെ സന്ധ്യകള്‍ ഇന്ന് വചാലമാകുന്നു .... ശ്രീ രാമ ക്ഷേത്രത്തിലെ ദീപാരാധന... ആ ചന്ദനത്തിരിയുടെ സുഗന്ധം ... എല്ലാം ഒരു നിമിഷം ഞാന്‍ ആസ്വദിച്ചു.... ഈ വരികളില്‍ ആ സൌരഭ്യം നിറഞ്ഞു നിന്നിരുന്നെങ്കില്‍ നിങ്ങള്‍ക്കും അത് പകര്‍ന്നു താരമായിരുന്നു....

സ്കൂളവധിക്ക് തെങ്ങിന്‍ തോപ്പിലെ തലപന്ത് കളി ..... തമ്മില്‍ തല്ലു....അതിന്റെ തുടര്‍ച്ചയായി അച്ഛന്റെ തല്ലു... പിന്നെ പതിവ് പിണക്കങ്ങള്‍ പരിഭവങ്ങള്‍ സ്കൂള്വക ടീച്ചേര്‍സിന്റെ ഉപദേശ സമാഹാരം... ഹോ ..

അന്ന് ഞാന്‍ ഒന്നും ആസ്വദിച്ചിരുന്നില്ല....... എന്തിനോ തിരക്ക് കൂട്ടുന്ന മനസ് ഒന്നിലും ഉറച്ചു നിന്നില്ല.... ഇന്നിപ്പോള്‍ അറിയാതെ ഒന്നുകൂടി എന്റെ കുട്ടിക്കാലം അയവിറക്കുവാന്‍ കൊതി തോന്നുന്നു...


ഉമ്മറപടിയിലിരുന്നു പത്രം വായിക്കുന്ന അമ്മയുടെ മുഖം ഇപ്പോള്‍ ഉള്ളില്‍ ഒരു തേങ്ങലായി നില്‍ക്കുന്നു.... എല്ലാം സ്വരൂ കൂട്ടി വന്നപ്പോളേക്കും ഒരുപാട് വൈകിപോയി..... അച്ഛനും അമ്മയും ഇല്ലാത്തൊരു ലോകം വെറും ശൂന്യതയായിരുന്നു ... ചെച്ചിയുമായുള്ള അടിപിടി എന്റെ ജന്മാവകാശമായിരുന്നു .... ഒക്കെ വെറും തോന്നലുകള്‍ മാത്രമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.... ഒരു പാട് ദുര്‍വാശിയും , ദുശട്ട്യവും നിറഞ്ഞ എന്റെ കുട്ടികാലം.. അതെല്ലാം എന്റെ ജീവ സത്താണെന്ന് ഞാന്‍ വിശ്വസിച്ചു... ആ ഞാന്‍ എത്ര കണ്ടു മാറിപോയി...
"കോമ്പ്രമൈസ് " എന്നാ വാക്ക് എന്റെ ഡിക്ഷനറിയില്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു ഒരു കാലത്ത്.... ഇന്ന് ഞാന്‍ ജീവിതത്തിന്റെ ഏറിയ പകുതിയും കോമ്പ്രമൈസിനായി മാറ്റി വച്ചിരിക്കുന്നു...


എന്റെ അമ്മ നിറച്ച ശൂന്യതയുമായി ഞാന്‍ പൊരുത്തപെട്ടിരിക്കുന്നു ...അച്ഛന്റെ ഏകാന്തതയില്‍ മനം വേദനിക്കുന്നുണ്ടെങ്കിലും അതോര്‍ത്തുരുകുവാന്‍ എനിക്ക് സമയമില്ല..... രജനിയുടെ തണുത്ത ഇരുളിലും കസ്ടമര്‍ കോളുകളെ കുറിച്ച് ആവലാതിപെടുന്ന എന്റെ നെഞ്ചം അച്ഛന്റെ ഏകാന്തതയെ മറക്കുന്നു.....


വല്ലപ്പോളും ഒരു നെടുവീര്‍പ്പിലൂടെ ഞാന്‍ എന്റെ ദുഖം ചേച്ചിയുമായി പങ്കു വയ്ക്കുന്നു.... ഇപ്പോള്‍ എനിക്ക് ചേച്ചിയോട് പരിഭവം ഇല്ല... പരാതിയും ഇല്ല.... രണ്ടും ജീവിതത്തിന്റെ ഒരേ കോണില്‍ രണ്ടു ദിശയില്‍ .... നാട്ടിലെ ഓര്‍മകളില്‍ ഇനി ശേഷിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ചേച്ചിയും അച്ഛനും മാത്രം ...‍... .. വല്ലപ്പോളും ഒരു ഫോണ്‍ വിളി... കുശലാന്വേഷണം ... പരിഭവമോ , പരാതിയോ ഇല്ലാതെ , തികച്ചും ഫോര്‍മലായി ഒരു സംഭാഷണം.... പല്ല്ല് കടിച്ചു പിടിച്ചു ചേച്ചി എന്ന് ഉച്ചത്തില്‍ അലറിയിരുന്ന കുട്ടികാലം... ദൈന്യം നിറച്ചു "ചേച്ചി " എന്ന് തേങ്ങി വിളിച്ചിരുന്ന കുട്ടികാലം... ഒന്നുമില്ല ഇപ്പോള്‍.... പ്രത്യേകിച്ച് ഒരു വികാരവും നിരയ്ക്കാതെ ഒരു "ചേച്ചി" വിളി...... അതായി ജീവിതം.

എല്ലാവരും കടന്നു പോകുന്ന പാത ഇതായിരിക്കും എന്നോര്‍ത്ത് സമാധാനിക്കാം ...... ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ഞാന്‍ ജീവിതത്തിന്റെ വാര്‍ധക്യത്തെ കണ്ടില്ല.... നഷ്ടങ്ങളെ കണ്ടില്ല.... എന്തും നേരിടാനുള്ള ഒരു ആവേശം, ആശിച്ചത് നേടനമെന്നുള്ള അതിമോഹം ... അതില്‍ മുങ്ങിപോയത് എന്റെ "കോമ്പ്രമൈസ് " എന്നാ വക്കില്ലാത്തഡിക്ഷനറി..... അതെനിക്ക് നഷ്ടമായി....


ഇന്നും ഞാന്‍ തെറ്റുകള്‍ ഒന്നും ചെയ്തതായി തോന്നുന്നില്ല..ഒരു പ്രവര്‍ത്തിയിലും കുറ്റബോധവും ഇല്ല .. പക്ഷെ വല്ലാത്ത ഒരു നൊമ്പരം ... കൊഴിഞ്ഞ പൂക്കളെ ഓര്‍ത്തുള്ള ഒരു നൊമ്പരം... വിടരാനുള്ള മൊട്ടുകള്‍മുന്നിലുണ്ടാകം ... പക്ഷെ ..


ഇന്നീ ഉള്‍ച്ചുടില്‍ ഒരല്‍പം തെന്നലായി എന്റെ ഓര്‍മകളെ കൊണ്ട് നടക്കുന്നു..... അവയെ ചിട്ടയായി താലോലിക്കുന്നു...വല്ലപ്പോളും എന്റെ കുട്ടികലത്തെയും ,വീടിനെയും അമ്മയെയും അച്ഛനെയും മനസ്സില്‍ പേറി നിര്‍വൃതി കൊള്ളുന്നു ...ഇപ്പോള്‍ എന്റെ കണ്ണുകളിലേക്കു എന്റെ ഹോം തെളിഞ്ഞു വരുന്നു ...എന്റെഹോം ...ഹോം സ്വീറ്റ് ഹോം......


വീണ്ടും എന്റെ തിരക്കേറിയ ലോകത്തേക്ക് മടങ്ങുന്നു...


നന്ദി

Thursday, April 22, 2010



അറിയുന്നു ഞാന്‍ നിന്നെ -
വിടരുന്ന സ്നേഹത്തിന്‍
കണികയില്‍ നിന്നും വിടരുന്ന പ്രേമമേ!

നീ മുള്‍ച്ചെടിയായി മാത്രം





നീ അറിയുന്നുണ്ടോ , എന്റെ ഉള്ളില്‍ നീ എത്ര വലിയ മുരിവാനുണ്ടാക്കിയതെന്നു ?

നിന്നെ ഞാന്‍ സ്നേഹിച്ചു; നിന്നെ ഞാന്‍ വിശ്വസിച്ചു , എന്നിട്ടും നീ ....................................


നീ എന്നെ അറിഞ്ഞീല ............................... എന്നിലെ വിളക്ക് നീ ഊതി കെടുത്തി; എന്നിലെ എന്നെ കൊത്തി കീറി .........

എന്നെ നിത്യമാം കുരിരുട്ടില്‍ നിര്‍ദ്ദയം വലിച്ചെറിഞ്ഞു .....



എന്റെ മനസ്സിപ്പോള്‍ മരവിച്ചിരിക്കുന്നു .... അതില്‍ പ്രതികാര ദാഹമില്ല .....സ്നേഹത്തിന്റെ നീരുരവയുമില്ല..... നിത്യ സത്യമായ ഏകാന്തത എന്നെ വലിഞ്ഞു മുറുക്കിയിരിക്കുന്നു... നീ തന്ന സമ്മാനം...




എവിടെയാണ് നമുക്ക് തെറ്റിയത്? .. അല്ല; ; ; എനിക്ക് തെറ്റിയത്? നീ എനിക്ക് "കിട്ടാകനി" മാത്രമായിരുന്നെന്ന് ഞാന്‍ അറിഞ്ഞീല ..............

നിന്നിലെ നിന്നില്‍ ഞാന്‍ വായിക്കതൊരു എടുണ്ടെന്ന് എന്തെ ഞാന്‍ അറിഞ്ഞീല.....

നിന്നെ പൂര്‍ണമായി വായിച്ചെന്ന അഹങ്കാരം മാത്രമായിരുന്നു എന്നുള്ളില്‍...



ഇന്നെന്റെ മനസ് ശൂന്യമാണ് ..അവിടെ ഇന്ന് നീ ഇല്ല...നിനക്ക് വേണ്ടി ഞാന്‍ വളര്‍ത്തിയ , നിനക്കു വേണ്ടി ഞാന്‍ താലോലിച്ച , നിന്റെതായി ഞാന്‍ ഓമനിച്ച നമ്മുടെ ,, അല്ല എന്റെ സ്വപ്നങ്ങള്‍ ഒന്നുമില്ല ...



അല്ല; ഞാന്‍ കള്ളം പറഞ്ഞു , എന്റെ മനസിലെവിടെയോ ഇന്നും നീ ഉണ്ട്....
ഒരു മുള്‍ച്ചെടിയായി ... മുള്‍ച്ചെടിയായി മാത്രം

Monday, March 01, 2010

ചായം പൂശിയ യൌവനം


വീണ്ടും ഇതാ ഒരു ജന്മ ദിനം കൂടി ഓടി മായുന്നു.... പണ്ടെന്നോ കൊതിച്ചു കാത്തിരുന്ന ആ ദിവസത്തെ ഇന്ന് ഞാന്‍ വെറുക്കുന്നു... ഭയപ്പെടുന്നു.....
എന്നിലെ യൌവനത്തെ പിഴുതുമാട്ടന്‍ ഞാന്‍ ആരെയും അനുവദിക്കില്ല..... ആരെയും...

ഓരോ ജന്മദിനവും കുറേശെ ഞാന്‍ അറിയാതെ എന്നില്‍ നിന്നും ഇഞ്ചിഞായി അവളെ (യൌവനത്തെ ) തുടച്ചു നീക്കുന്നു...

കാലത്തിന്റെ ഗതിയില്‍ ഞാനും ഇനി ചായം പൂശിയ യൌവനവും പേറി നടക്കേണ്ടി വരും..... ആ കാലം വിദൂരമല്ല..... ....

പണ്ട് എപ്പോലോക്കെയോ ഞാന്‍ വലുതാവാന്‍ ഒത്തിരി കൊതിച്ചിരുന്നു...... ഒരു സുന്ദരി ആകണം.. ഒരു രാജാ കുമാരനെ കല്യാണം കഴിക്കണം എന്നൊക്കെ...
പ്ന്നെട് അതൊക്കെ മാറി , വലുതാകണം കോളേജില്‍ അടിച്ചു പൊളിച്ചു നടക്കണം എന്നായി.... പിന്നെ ജോലി കിട്ടണം ചിക്കന്‍ കഴിക്കണം, അങ്ങനെ... അങ്ങനെ...
ആഗ്രഹങ്ങള്‍ പ്രായത്തിനു അനുക്രമം മാറികൊണ്ടിരുന്നു ...


ഇപ്പോള്‍ ഇതൊന്നും വേണ്ടാ.... എനിക്ക് ഇനി മുന്നോട്ടു പോകാന്‍ വയ്യ.... കാലത്തേ പിടച്ചു നിര്‍ത്താന്‍ വിതുമ്പുന്ന ഹൃദയമാനിപ്പോള്‍ ..... എന്നോ വെറുത്തിരുന്ന ചായം പൂശിയ യൌവനത്തെ എടുത്തണിയാന്‍ എന്നിലെ ഞാന്‍ നിര്‍ബന്ധിതയാകുന്നു ....

ഞാനും പോകുന്നു ഇതാ ഒരു ചായം പൂശിയ യൌവനത്തിലേക്ക്.....



(അല്ലയോ മദ്യവയസ്ക സമൂഹമേ എനിക്കുള്ള പൂച്ചെണ്ടുകള്‍ ‍ കോര്‍ക്കാന്‍ തുടങ്ങികോളൂ... എന്നോട് ക്ഷ്മ്ക്കുക ജന്മ ദിനമേ , നിന്നെ പുഞ്ചിരിയോടെ എതിരേല്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല..... )