Tuesday, August 16, 2016

ഒരു പാട് നാളുകൾക്കു മുമ്പെന്നോ നടക്കുവാൻ കൊതിച്ച ആ പാത , സ്വപ്നങ്ങളിൽ അവ്യക്തമായി കണ്ട ഒരു ഇട നാഴി , അതിന്നു എന്റെ കണ്മുന്നിൽ എനിക്കായി തുറന്നിട്ടിരിക്കുന്നു.. ......


വാശി പിടിച്ചു കരഞ്ഞു കളിപ്പാട്ടം സ്വന്തമാക്കിയ കുട്ടിയുടെ അവസ്ഥ ആയിരുന്നു എനിക്കപ്പോൾ, കൊതിച്ചത് കിട്ടിയതിന്റെ സന്തോഷം, ഒപ്പം ഇനിയെന്തെന്നു അറിയില്ല.........

പതിയെ പതിയെ ഞാൻ ആ വഴിയിലൂടെ .നടന്നു.. .. കല്യാണ സൗഗന്ധികവും, കാട്ടു മുല്ലയും , പായൽ പച്ചപ്പും നിറഞ്ഞ ആ വഴിയിലൂടെ.... തലേ രാത്രിയിലെ മഴയിൽ നനഞ്ഞു കുളിർന്നു നിന്നവ എന്നെ നോക്കി കണ്ണുകൾ കൊണ്ട് മന്ദഹാസം പൊഴിച്ചു ... ആ കുളിർ നനവിൽ ഞാൻ മെല്ലെ അവയ്ക്കിടയിലൂടെ ഒഴുകി നീങ്ങി... എന്റെ കണ്ണുകളിലെ വർണങ്ങൾ ഈറനണിയാൻ തുടങ്ങി... .. വീണ്ടും മറ്റേതോ സ്വപ്ന ലോകത്തേക്ക് വഴുതി വീഴുന്നതി പോലെ....

പെട്ടെനടിച്ച ആ പ്രകാശത്തിൽ ഞെട്ടി ഉണർന്ന എന്നിലേക്ക്‌ ഒരായിരം API കാളുകൾ മിന്നി മറഞ്ഞു . എൻ്റെ ആർദ്രമായ സ്വപ്‌നങ്ങൾ പെട്ടെന്ന് എങ്ങോട്ടേക്കോ ഓടി ഒളിച്ചു..... Laptop-ൽ എനിക്കുവേണ്ടി മാത്രമായി വെയിറ്റ് ചെയ്യുന്ന PPT-യെ കണ്ടു ഞാൻ സടകുടഞ്ഞെഴുന്നേറ്റു .


ഇനിയും ഒരായിരം സ്വപ്ന ലോകങ്ങൾ തീർക്കാനുള്ള ഊർജം ഏറ്റുവാങ്ങാൻ തയ്യാറായി ഞാൻ വർക്കിലേക്കു കടന്നു . ഒരു പക്ഷെ മറ്റേതോ ലോകത്തു ജീവിക്കുന്ന എന്റെ സ്വപ്ന ലോകമായിരിക്കാം ഇത് . അപ്പോൾ ഞാൻ ഈ കാണുന്ന സ്വപ്നങ്ങൾ ഒക്കെയും സ്വപ്ന ലോകത്തെ വർണ്ണ കാഴ്ചകൾ മാത്രം.; ഒരു inception കഥ പോലെ....


ജീവിതമോ അതോ സ്വപ്നമോ ...അത് തുടരുന്നു.....

Wednesday, October 07, 2015

She was beautiful...

She rose from the ashes like a Phoenix. She kept her sadness within. Though she had been in utter despair, she could keep a mask of cheer. She flew away spreading the light to her neighborhood.


Before she flew away, I had a good look at her. In he hair, the jasmine buds were about to boom. On her forehead, the sandal past, the colour of which was not bright as it was still not dry. The black eyeliner, added the beauty of the dawn. On the face, the brightness was enough to lit a oiled wick. She was beautiful...

Suddenly, I noticed the rolled up tears on her eyes.....

Wednesday, July 29, 2015


നഷ്ട സ്വപ്നം ...

It was on this day she noticed him for the first time. He looked like Madhavan, the hero of the novel Indhulekha, with a thick moustache. She understood he was senior to her in college.

She somehow managed to unplug the glance which had locked each other. Who is that handsome man? That thick moustache man?

Coming to her, except the modesty of a Malayali village girl, she had nothing to speak of.

There after she would see him daily while coming to college. Her eyes had searched for him though she tried to control. In the mean time she gathered information about him from her friend Latha that he was studying in M.A second year economics, very brilliant and a friend of Supraha’s elder brother and he is from Varthoor.

Even he collected similar data from his side. His data collection was more worthful.   

“Usha Kumari is her name. She is from Ramanattukara. She has two sisters. The elder one is the heroine. She is studying in B.A English Literature final year. She comes to college by 9.30, ladies only bus. There is no love affair at present. It is yellow flag which is her cast symbol. “

He assumed that she had birth to become his soul mate.
The green flag has been flagged off on both of their mind, but only in mind. They exchanged the love note through their eyes.. silently...

Now they are almost done with their college life. Their heart beat had increased. They haven’t yet opened themselves.. The last day in college , their love extinguished it self as a still born child.

She gave her autograph book to him. He wrote with his shivering cold hand,  
             “Wish you all the best”

Some how she managed her weeping and with tear-filled eyes she told “Thank You!”.

 She longed to hear him,. But nothing happened. Her heart bleeds. Her repudiated love become a glowing ember, it set fire on her mind. “The thickness of his moustache is not in his mind” she chatters to solace herself.

The next day when she was brooding over her love,  her bereavement flowed as words and  she penned down it in the autograph book just under  his notes ..

“ Oh Love, I failed everywhere…
 Permit me to forget all…….

One day, you will remorse to yourself that you should not have sent me  empty-handed…”

Love --- that is something for the fools to dream and poet to write!!

I hate everybody …
It was a day dream …

Farewell my dreams…

എന്റെ നഷ്ട സ്വപ്നം .....

n      Usha”

She closed the autograph once and for all. There after her eyes never search for the thick moustache, it became lifeless..



########################################################################
Ten years have been passed now. Her youthfulness starts fading…She crossed her fruitful youth; and now she is at 31st step.

She is busy buying cloths from “Nandhitha textiles” for Onam festival. Suddenly she widely opened her eyes and saw him who had studied M.A in her college.
Oh! The same moustache man who had stolen my heart…
Except some peeping gray hair he looks the same old lad. He also happened to see her and went towards her ….. With his male-spirited voice he asked
  “ You , Usha?”
 
She recovered herself and said “Yes, where are you now?”

He replied “I , I works in Dubai..How are you ? ..“

She replied “I came here with my husband to buy dress. I am in a hurry now, my husband is waiting for me down ..” . She ran towards the escalator without completing the conversation…

He looked at that direction with a heavy heart. Nidhy who is 31/2 years old came to him suddenly and asked her father that who was that aunty. With a fade sigh he replied,


“She is Usha who were in my frozen heart ……A lost dream in my ambitious mind….”



Sunday, August 24, 2014

Feeling Nostalgic

ഒരു നനുത്ത മഴയ്ക്ക് ശേഷം കണ്ണ് ചിമ്മുന്ന ബാഗ്ലൂരിനെ കണ്ടപ്പോൾ ഒരു വല്ലാത്ത ഗ്രിഹാതുരത്വം തോന്നി... അടുത്ത വീടിലെ ച്യ്നീസ് മുഖമുള്ള വെളുത്ത മുടിയാൻ ചേട്ടന്റെ ഗിത്താറിന്റെ ശബ്ദം കൂടി ആയപ്പോൾ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ റെടി.
ഒരു സെന്റി മൂഡിൽ കഥ തുടങ്ങാമെന്ന് വച്ചപ്പോൾ അതാ മുന്നില് പ്രിയതമനും , മൂത്ത പുത്രനും ...... കാര്യം നിസ്സാരം ...എന്താ എഴുതുന്നത്‌ എന്ന് അറിയണം....ഭാഗ്യം അവനു മലയാളം അറിയില്ല.. "അവൻ" എന്ന് അഭിസംഭോധന ചെയ്തത് കണവനെ അല്ല. പ്രിയ പുത്രനെ ആണ്... Nostalgia മനസിലാക്കാനുള്ള പ്രായം അവനു തികയാത്തതിനാൽ അവനെ ഞാൻ ഒതുക്കി... പക്ഷെ പ്രിയ ഭർത്താവിൻറെ ചോദ്യത്തിന് പതിവ് പോലെ ഒരു അവിഞ്ഞ മറുപടി നല്കി... "എന്നെ ഒന്ന് വെറുതെ വിടുമോ??".....
 
പണ്ട് പ്രണയ നി രാശ്യം പിടിച്ചു നടന്ന കാലത്ത് എന്ത് മാത്രം എഴുതുമായിരുന്നു....എന്റെ ഒരു അഭിപ്രായത്തിൽ ഒരു നിരാശ, നഷ്ട സ്വപ്നം , കിട്ട കനി ഒക്കെ വേണം എന്തേലും ഒന്നെഴുതാൻ... എന്റെ മാത്രം അഭിപ്രായമാണ് .. ചാടി കേറി ക മെന്റ് അടിക്കണ്ട... ഇതിപോൾ എനിക്ക് വലിയ ആശയും നിരാശയും ഒന്നുമില്ല ... NH47 -നിലൂടെ (അങ്ങനെ ഒരു റോഡു ഉണ്ടോ... അല്ലെങ്കിൽ AK-47 എന്ന് വായിച്ചോളൂ ) വണ്ടി സ്മൂത്തായി ഓടുകാന് ...പിന്നെങ്ങനെ എഴുതാനാ....
 
അയ്യോ നൊസ്റ്റാൾജിയ വിട്ടുപോയി... മഴയും തീര്ന്നു .. മറ്റേ ചേട്ടന്റെ ഗിത്താറും തീര്ന്നു... ഇനി പിന്നെ... ആ....... അടുത്ത മഴയത്ത് എഴുതാം.... അല്ലേലും ഫെസ് ബുക്കിൽ നൊസ്റ്റാൾജിയ എഴുതി അരുവിക്കര കാരുടെ തല്ലു വാങ്ങുന്നതെന്തിനാ.... നെക്സ്റ്റ് വീക്ക്‌ നാട്ടിൽ പോകുകയും വേണം....
ഓം ശാന്തി ഓശാന ഒന്ന് കണ്ടു കളയാം .... ഞാനുമായി-എന്റെ സ്വഭാവവുമായി നല്ല സാമ്യം തോന്നിയതിനാൽ .ഭർത്താവു നിര്ബന്ധിച്ചു എടുത്തതാ ..... കണ്ടു കളയാം ....

Sunday, April 13, 2014

നിങ്ങള്‍ക്കായി....


നിങ്ങള്‍ക്കായി....

ജീവിതത്തിന്റെ ഏതോ ഒരു ഇടനാഴിയില്‍ നിങ്ങളെ കണ്ടു മുട്ടി..... pinnedangottulla യാത്രയില്‍, എപ്പോഴും നിങ്ങളായിരുന്നു njangalude Decision Makers  .....rakthabandakkaal ആഴത്തിലുള്ള suhrutham.... എന്തിനും ഏതിനും അവസാനവക്കായി , നിങ്ങള്‍ njangalodoppam .....


അതിനി ഒരിക്കലും മുറിയിഇല്ലാന്നു വിസ്വസിച്ചു.... 
ഒരു നാള്‍ നിങ്ങള്‍ വഴിമാറി സഞ്ചരിക്കാന്‍ തീരുമാനിച്ചപ്പോള്‍, അറിയാതെ ഞങ്ങള്‍ പകച്ചു നിന്നുപോയി.... പെട്ടെന്നു ഓറ്റപെട്റുപോയി... മനസില്‍ "പോകരുതേ" എന്നു പറയണമെന്നുണ്ടായിന്നു... പക്ഷേ അതു വെറും വിചാരത്തിന്റെ പേരിലുള്ള തടുതതു നില്ക്കലനെന്നു തോന്നി.....


നിങ്ങളുടെ ഉയരങ്ങളിലേക്ക് ഉള്ള യാത്രയില്‍ ,,ഞങ്ങളുടെ സ്നേഹം നിറഞ്ഞ ആശംസകള്‍ .......
വിധി, ചിലപ്പോള്‍ നമ്മളെ ഇനിയും ഒത്തു ചേര്‍ക്കും... അങ്ങനെ  വിശ്വസിക്കാം ... ആഗ്രഹിക്കാം....



നമ്മുടെ സൌഹൃതതത്തിന്റെ ഊഷ്മലത് മക്കളിലേക്ക് പകരാം ....

Monday, May 14, 2012

മൌന നൊമ്പരം ...



പെട്ടെന്നായിരുന്നു
  ആള്രൂപം എന്റെ കണ്ണില് മിന്നിമാഞ്ഞത്..ഒരു നിമിഷം  ഞാന്‍  സ്പ്തയായി . അവര് അവരെ  എനിക്കറിയാം  . എവിടെയോ കണ്ടു മറന്ന രൂപംഞാന്‍ രണ്ടും കല്പ്പിച്ചു വിളിച്ചു "രോഹിണി ". അവര്‍ തിരിഞ്ഞു നിന്നുഅതെ  അതെഅവര്‍ രോഹിണി തന്നെയാണ്   . പക്ഷെ  അവര്‍ ഇങ്ങനെ മാറിപോയോ


 മെലിഞ്ഞു അസ്ഥിപഞ്ഞരമായ ശരീരം ,ഉള്വലിഞ്ഞു കുഴിഞ്ഞ കണ്ണും കവിളും.പാന്റും ടോപ്പുമാണ് വേഷമെങ്കിലും അതിലും ഒരു വല്ലായ്മ . ഫുള്‍ സ്ലീവ്സ് എല്ലിന്‍ കൈകള്‍ വരെ മുട്ടി നില്ക്കുന്നു . പാന്റ്സു കാല്കന്നിനും മുകളിലായി തളര്ന്നു കിടക്കുന്നുകാല്‍  പാദങ്ങള്‍ക്ക്  സോക്സിന്റെ മറവുണ്ട് . കഴുത്തിലെ ഷോല്‍ അവശേഷിക്കുന്ന ഒരുപിടി മുടിയെ മറച്ചു പിടിക്കുന്നു . 
"രോഹിണി " ഒരു മല്ടിനഷനാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥ . നാല് വര്ഷങ്ങള്ക്കു മുന്നേ ഞാന്‍  കമ്പനിയില്‍ ജോയിന്‍ ചെയ്യുന്ന സമയത്തെ രോഹിണി അല്ല എന്റെ മുന്നില്‍ നില്ക്കുന്നത്ഒരു   പടു  വൃദ്ധ   രൂപം . കണ്ണുകള്‍ക്ക്‌ വിസ്വസിക്കാനാവത്ത വിധം  മാറിപോയി. അവരുടെ വയസ്സിന്‍റെ സൂചി അഞ്ചു മടങ്ങ്‌ വേഗത്തില്‍ സഞ്ചരിച്ചത് പോലെ . 


 ഞാന്‍ ഇവിടെ ജോയിന്‍ ചെയ്ത സമയം എന്‍റെ ആദ്യ ടീമില്‍ അവര്‍ ഉണ്ട്. ആ ബംഗാളി മുഖം ഇന്നും മനസ്സില്‍ ഉണ്ട്. അത്യാവശ്യം ചതകട്ടിയുള്ള സ്ട്രക്ച്ചരോത്ത   ശരീരം . പുഷ്ടിയുള്ള കവിളുകള്‍, വിടര്‍ന്ന കണ്ണുകള്‍, ചുരുണ്ടുകൂടി ഉള്കട്ടിയുള്ള തലമുടി . എല്ലാറ്റിനും ഉപരി ഹെഡ് ലൈറ്റ് പോലുള്ള ചുവന്ന പൊട്ടു. ആദ്യത്തെ പരിച്ചയപെടലില്‍ ആ ചുരുണ്ട മുടി ഒരു മലയാളിതതിലേക്ക് എന്നെ വിളിച്ചുകൊണ്ടു പോയി.  മലയാളി അല്ല ബംഗാളി ആണെന്ന രോഹിണിയുടെ വെളിപ്പെടുത്തല്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. ടീമില്‍ പേരിനുപോലും ഒരു മലയാളീ ഇല്ലല്ലോ എന്ന വിഷമം . പേടിക്കണ്ട എനിക്കൊരുപാട് മലയാളീ ഫ്രെണ്ട്സുണ്ട്, പിന്നെ ഞാന്‍ നോണ്‍ വെജ് ആണെന്നുള്ള അവരുടെ വെളിപ്പെടുത്തല്‍ എനിക്കാസ്വാസമായി. 


പക്ഷെ ആ രോഹിനിക്കെന്തു പറ്റി!  കുറച്ചു നാളെ നടുവേദനയ്ക്ക് ചികിത്സയ്ക്കായി മെഡിക്കല്‍ ലീവിലാണെന്ന് കേട്ടിരുന്നു .ഞാന്‍ ടീം മാറിയതിനു ശേഷം അധികം  വിവരമൊന്നും അറിഞ്ഞിട്ടിലാ. കമ്പനി ചാടിയില്ലേലും ഞാന്‍ നാല് ടീം മാറിയതിനാല്‍ ആദ്യ ടീമിലെ ആരുമായും അധികം കൂടില്ല. എന്നിരുന്നാലും രോഹിണിയുടെ നടു വേദനയുടെ കാര്യം ഞാന്‍   കേട്ടിരുന്നു.

ഉള്ളിലെ മിന്നല്‍ പിണര്‍ ചിന്തകളെ മറന്നു ഞാന്‍ രോഹിനിയോടു കുസലം അന്വേഷിച്ചു  . അവര്‍ ഉള്ളില്‍ karanju purame   chirikkunnathaayi എനിക്ക് തോന്നി . മാനത്തു നിന്ന് പൊട്ടി വീണ പോലെ പെട്ടെന്ന് ആദ്യ ടീമിലെ ഒരു സുഹൃത്ത്‌ അവിടെ ഓടി എത്തി. എങ്ങനെ ഉണ്ട് ചികിത്സ എന്നാ എന്റെ ചോദ്യത്തിന് , അങ്ങനെ പോണു എന്ന് അവര്‍ മറുപടി നല്‍കി . അവര്‍ക്ക് എന്നോട് അധികം  സംസാരിക്കാന്‍ താല്പര്യമില്ലതതുപോലെ എനിക്ക് തോന്നി. 

കുറച്ചു ധൃതി  ഉണ്ടെന്നു പറഞ്ഞു അവര്‍ അടുത്ത റൂമിലേക്ക്‌ കയറി പോയി ; അവിടെയാണ് മെഡിക്കല്‍ ഇന്ശുരന്‍സ് റെപ് ഇരിക്കുന്നത്. അവര്‍ ഒരുപാട് ക്ഷീണിച്ചു പോയി , പഴയ ഗ്ലാമര്‍ ഒക്കെ പോയി എന്ന എന്റെ കമന്റിനു മറ്റേ സുഹൃത്ത്‌ തന്ന മറുപടി എന്നെ ഞെട്ടിച്ചു -- രോഹിന്ക്ക് ബ്ലെട് കാന്‍സര്‍ ആണ്. ഒത്തിരി കൂടിപോയി, ഇനി എത്ര കാലം ഇങ്ങനെ കാണുമെന്നറിയില്ല, ഒറ്റക്കെവിടെയോ   വീടെടുത്ത് താമസിക്കുന്നു , ഭര്‍ത്താവ് ഉപേക്ഷിച്ചു, വീട്ടിലിരുന്നാണ്  ഇപ്പോള്‍ പണി എടുക്കുന്നത്. എന്റെ ഹൃദയത്തിലൂടെ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു പോയി. നടുവേദന ആയതിനാലാ അവര്‍ ഓഫീസില്‍ വരാത്തതെന്ന് കരുതിയാ ഞാന്‍ ലാഖവതോടെ ചികിത്സ എങ്ങനെ ഉണ്ടെന്നു ചോദിച്ചത് . 

ബ്ലേഡ്  കാന്‍സര്‍ എന്നാ വില്ലനാണ് അവരെ പാട് വൃദ്ധ   ആക്കിയത്  എന്നെനിക്കരിയില്ലായിരുന്നു . എന്നിലെ ആ ദിവസത്തെ സന്തോഷം മുഴുവന്‍ ആ വാര്‍ത്ത വിഴുങ്ങി. എനിക്കൊന്നും ചെയ്യാനില്ല ഇവിടെ, എല്ലാവരെയും പോലെ അവരെ നോക്കി സഹതപിക്കാം . അവര്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നതും ആ സഹതാപത്തില്‍ നിന്നാണ് . ക്രൂരനായ വിധുയുടെ ദംഷ്ട്രകള്‍ അവരെ വിഴുങ്ങാന്‍ തയ്യാരകുകാന് , അതില്‍ എനോക്കൊന്നും ചെയ്യാനില്ല . ഈ വരികള്‍ മാത്രം അവര്‍ക്കായി കുറിച്ചിടാം , ഒരു മൌന നൊമ്പരത്തോടെ ....

Monday, January 02, 2012

പോറല്‍ വീണ കണ്ണാടി പോലെ ആണ് ഇപ്പോള്‍ മനസും .. അതിലൂടെ കാണുന്ന സുന്ദര രൂപങ്ങല്‍ക്കെല്ലാം ആ പോറല്‍ ഒരു വൈകൃതം കല്‍പ്പിച്ചു നല്‍കുന്നു ......



ഇനി ഈ ബ്ലോഗിന് വിട...... നിന്നില്‍ നിന്നും ഓടി ഒളിക്കാന്‍ സമയമായി ... ഇനി എന്റെ ജല്പനങ്ങള്‍ നിന്നിലേക്ക്‌ ഇരമ്പി കയറില്ല.... ava എന്റേത് മാത്രമായ ഒരു ലോകത്തേക്ക് ഒതുങ്ങി കൂടാന്‍ പോകുന്നു ...........