Monday, April 28, 2008

a light refreshment...

ചന്ദനം മണക്കുന്ന പൂന്തോട്ടം...
ചന്ദ്രിക മെഴുകിയ മണിമുറ്റം...
ഉമ്മറത്തംബിളി നിലവിളക്ക്...
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം...ഹരിനാമജപം

ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രിക മെഴുകിയ മണിമുറ്റം
ഉമ്മറത്തംബിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം...ഹരിനാമജപം

അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ

മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം...
മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം
കാലികള്‍ കുടമണി ആട്ടുന്ന തൊഴുത്തില്‍ കാലം വീടുപണി ചെയ്യേണം
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൌഭാഗ്യം പിച്ചവച്ചു നടക്കേണം...
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൌഭാഗ്യം പിച്ചവച്ചു നടക്കേണം

അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ

മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം...
മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം
അവരുടെ സ്വയംവരപ്പന്തലൊരുക്കാന്‍ കലയും കമലയും പോരേണം
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം...
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം

അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ

ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രിക മെഴുകിയ മണിമുറ്റം
ഉമ്മറത്തംബിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം...ഹരിനാമജപം

a song form: achuvettante veedu
this lines givig me a light refreshment...

തിരികേ മടങ്ങുവാന് തീരത്തടുക്കുവാന് ഞാനും....

ശരിക്കും മനസ്സു തുറന്നു ഞാന്‍ ആഗ്രഹിക്കുന്നു... ഒന്നു "തിരികെ" നാട്ടീലേക്ക് പോകാന്‍.. ആ വീടൊന്ന് കാണാന്‍ .. അറിയില്ല എന്താണെന്നു... മനസിന്റെ ഉള്ക്കാമ്പില് അങ്ങനെ ഒരു ആശ വന്നുപെട്ടു പോയി.... വല്ലാത്തൊരു വേദനപോലെ...


എന്നാണ് ഞാന്‍ "അവിടം" കാണുന്നതെന്നു എനിക്കറിയില്ല... കാണാതെ തന്നെ ആ വീട് എന്റെ മനസില്‍ നിറഞ്ഞു നില്ക്കുന്നു.... എന്റെ കണ്ണന്‍ വളര്‍ന്ന വീട്... അതിലപ്പുറം അതിനോട് എനിക്കൊരു ഇഷ്ടം തോന്നെണ്ടാതില്ല....

എന്നാലും എന്നാലും തുറന്ന ആ പുസ്തകം എന്‍ കണ്മുന്നില്‍ ഇപ്പോളും ഇരിക്കുന്നു..... നിലവിളക്കിന്റെ പ്രകശം ഉണ്ട് ; എന്നിരുന്നാലും എനിക്ക് അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ കഴിയാത്തത്[പോലെ... എവിടെയോ ഒരു "വിങ്ങല്‍"...ഒരു വീര്‍പ്പുമുട്ടല്‍... ഒരു പക്ഷെ " അവിടെ " ഒന്നു പോയാല്‍ അത് തീരുമായിരിക്കും...എന്നാല്‍ എന്റെ കണ്ണിലെ മാറാല മാഞ്ഞു പോയേക്കാം....

പക്ഷെ എങ്ങനെ ? ആരും എന്‍ തേങ്ങല്‍ കേള്‍ക്കുന്നില്ല..... ബാല്യകാല സ്മരണകള്‍ ഓരോന്നു കണ്ണന്‍് പുതുക്കുംപോളും എന്റെ ഉള്ളില്‍ ആ വീടാണ്... വാതിലുകള്‍ , ജന്നല്‍, മുറ്റം... അതൊക്കെ.......അറിയാതെ ഒരു ആകാംഷ ...എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ഒന്നു കാണാന്‍ കൊതി തോന്നുന്നു.... ഇനിയും പ്രാതീക്ഷയുടെ തുറന്ന പുസ്തകവും ഏന്തി നില്ക്കാന്‍ എനിക്ക് കഴിയില്ല.... അത് ക്രുരതയാനു.... എന്റെ മനസിനോട്‌ ചെയ്യുന്ന വലിയൊരു പാവം....


ഇനിയും മൌനം അരുത്.... എന്റെ കണ്ണിലെ മാറാല നീതന്നെ മാറ്റുക!

Tuesday, April 22, 2008

മണിമാല

ഓരോരോ മുത്തും പെറുക്കി ഞാന് എന്നോമല്
കുഞ്ഞു പൈതലിനായി മാലതീര്ത്തു ....

പൊട്ടിച്ചിരിക്കുമെന്‍് ഓമന മുത്തിന്റെ
കണ്ഠ്ത്തിലായ് മാല ചേര്ത്തുവച്ചു ...

ചിരിതൂകും ഓമന കണ്കളില് അന്നേരം
മറ്റൊരു മണിമാല തന് തിളക്കം .. ..

Monday, April 21, 2008

എന്റെ കിലുക്കാംപെട്ടി


കിലുക്കാംപെട്ടി കിലുക്കാംപെട്ടി
തുള്ളിച്ചാടും കിലുക്കാംപെട്ടി

പൊട്ടിചിരികും കിലുക്കാംപെട്ടി
കുസൃതികാട്ടും കിലുക്കാംപെട്ടി

മുത്തം നല്കും കിലുക്കാംപെട്ടി
ഞങ്ങള്തന്‍ ഓമന കിലുക്കാംപെട്ടി

Wednesday, April 02, 2008

ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു .....


അന്ന് ഗുരുവായൂര്‍ കണ്ണന്റെ മുന്നില്‍ താലി ചാര്‍ത്തി നേരെ എന്നെ ഈ നഗരത്തിലെക്കാന് കൊണ്ടു വന്നത്..
തികച്ചും അപരിചിതമായ നഗരം.... ...
ബാഗ്ലൂര്‍


എന്നെ ഈ നഗര സമുച്ചയത്തില്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചത് നീയാണ്.....
പുതുപെണ്ണിന്റെ പേടി നിറഞ്ഞ കണ്‍കളില്‍ കുളിര്‍ വാരി വിതറിയത്‌ നീയാണ്...
ആ നീ ...ഇന്നിതാ എന്റെ കണ്മുന്നില്‍ നിന്‍ കബന്ഥം കിടകുന്നു....
നിസ്സഹായയായി നോക്കി നില്‍ക്കണേ എനിക്കിന്ന് കഴിയുന്നുള്ളു....


എനിക്ക് വേണ്ട ഈ "മെട്രോ" എന്നുച്ചത്തില്‍ തേങ്ങലടിക്കാന്‍ കൂടി എനിക്ക് കഴിയുന്നില്ല.... സ്വാര്‍ത്ഥത എന്നെയും കീറി മുരിചിരിക്കുന്നു....
ഞാനും ഈ നഗരത്തിനോത് ഓടാന്‍ തുടങ്ങിയിരിക്കുന്നു...


നിനക്കു വേണ്ടി ആര്‍പ്പുവിളി കൂട്ടിയിരുന്ന വൃക്ഷ സ്നേഹീകളെല്ലാം എവിടെ മറഞ്ഞെന്ന് എനിക്കറിയില്ല.... ഒരു പക്ഷെ എന്നെ കീറി മുറിച്ച സ്വാര്‍ത്ഥത അവരേയും തിരിച്ചു ചിന്തിപിച്ചു കാണും....

മടിവാളയുടെ പ്രൌഡിയായി ആര്‍ത്തു ഉല്ലസിച്ചു വാണിരുന്ന വട വൃക്ഷമേ നിനക്കു "ശാന്തി" എകണമെന്നു പ്രര്‍്ത്തിക്കാനും നിന്റെ കബനഥ്ത്തെ നോക്കി ഒരുതുള്ളി "കണ്ണീരിറ്റാനും" മാത്രമെ എനിക്കിന്നാകൂ..... നിന്നെ ആരാധിച്ചിരുന്ന ആ ഭാരതീയ സമൂഹം ഇന്നു മൂകയാണ് ...

ക്ഷമിക്കുക...


മുന്നറിയിപ്പ്:
പ്രണയിതാക്കളുടെ പറുദീസയെന്ന "കബ്ബന്‍" പര്‍കെ സൂക്ഷിക്കുക അടുത്ത വാള്‍ നിന്റെ തലയ്ക്കലാണ് .....നിന്റെ മുളം കടുകളെയും ആല്‍ വൃക്ഷങ്ങളെയും നീ തന്നെ സംരക്ഷിക്കുക.....
മെട്രോ എന്ന കൊടും വാള്‍ നിന്നെ വിഴുങ്ങാതിരിക്കട്ടെ....

പുരാതന ബാഗ്ളൂറിന്റെ ഓര്‍മയ്ക്കായി നീയെങ്കിലും അവശേഷിക്കട്ടെ ....

നാളെക്കായി....