Monday, January 10, 2011

Jan 4rth 2011

അങ്ങിനെ എന്റെ വെക്കേഷന് ഇവിടെ തിരശീല വീഴുകയായി . തിരികയുള്ള ഈ യാത്രയില്‍ ഒരു നഷ്ടപെടലിന്റെ വേദന അനുഭവവേദ്യമാകുന്നു. വീണ്ടും എന്റെ തിരക്ക് പിടിച്ച ലോകത്തേക്കുള്ള വാതായനങ്ങള്‍ തുറക്കപെട്ടിരിക്കുന്നു .


"മനസ് " ഈ യാത്രയിലെവിടെയോ തെറിച്ചു വീണിരിക്കുന്നു. IRTC -യുടെ ചായ ( ചൂട് ലേശവുമില്ലാത്ത ചായ ) അകത്താക്കി AC -യുടെ തണുപ്പില്‍ ഒരു മരവിപ്പോടെ , മടിയോടെ ജനലിലേക്ക് നോക്കി വെറുതെ സമയം കൊന്നുകൊണ്ടെയിരുന്നു.

ഇപ്പോള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ എത്തി കഴിഞ്ഞു. കറുത്ത കഷായ വസ്ത്രങ്ങളുടെ തിക്കും തിരക്കും നിറഞ്ഞൊരു സ്റ്റേഷന്‍. സ്വര്‍ണ്ണ കതിരൊളി വിടര്‍ത്തി സൂര്യന്‍ അത്യുഗ്രനായി തന്നെ ഈ നാലുമണി നേരത്തും തന്റെ ജോലി അതി തീക്ഷ്ണതയോടെ ചെയ്തുകൊണ്ടേ ഇരുന്നു. ആ തീ ചൂടൊന്നും വകവയ്കാതെ ആന്ദ്ര അയ്യപ്പ ഭക്തന്മാരുടെ നഗ്ന പദയാത്രയും kushalam പറച്ചിലും എല്ലാം കെങ്കേമമായി തുടരുന്നു. സുദീര്‍ഘമെന്നു തോന്നിപ്പിക്കുന്ന എന്നാല്‍ ഹ്രസ്വമായ ആ വിശ്രമത്തിന് ശേഷം വീണ്ടും എന്റെ പ്രിയപ്പെട്ട 16525 ( Island Express) മുന്നോട്ടു .16525 എന്നത് island express എന്ന സുന്ദരിയുടെ കൊട് നാമമാണ് . ഇല്ലിമല തോടും താണ്ടി ട്രെയിന്‍ നീങ്ങുമ്പോള്‍ , അറിയാതെ ഞാന്‍ ഈ കറുത്ത ശക്തനായ ജന്നലിന്റെ വിരിമാറില്‍ തലചായ്ച്ചു പോയി . കൃഷിയില്ലായ്മ പച്ചപ്പ്‌ പിടിപ്പിച്ച കൃഷിയിടങ്ങളും , അവിടവിടെ അങ്ങിങ്ങായി ഓരോ പശുക്കളും ഒപ്പം അവയ്ക്കനുപാതത്തില്‍ ഓരോ കൊക്കുകളും ; അതായി ആവര്‍ത്തന വിരസത ഉളവാക്കാത്ത കാഴ്ച ...


വഴിയില്‍ കാണുന്ന റെയില്‍വേ ക്രോസ്സുകള്‍ വല്ലാത്ത ഒരു നൊമ്പരം എന്റെ ഞെഞ്ചില്‍ ബാക്കി വയ്ക്കുന്നു. എന്താണെന്നറിയില്ല പണ്ടേ എനിക്ക് റെയില്‍വേ ക്രോസ്സില്‍ ക്ഷമയോടെ ട്രെയിനിനു വിട ചൊല്ലാനായി കാത്തു നില്‍ക്കുന്ന യാത്രക്കാരെ കാണുമ്പൊള്‍ ഒരു വേദനയാണ് . --- ഒരു തീ നാളം കണ്ണില്‍ വീണത്‌ പോലെ --- ആ വേദന വന്നു അങ്ങ് മാഞ്ഞു പോകും . ഇനി ഇതേ വേദന തിരിച്ചും എനിക്ക് അനുഭവപെടാറുണ്ട്‌ ... ഓഫീസ് കഴിഞ്ഞു വീടിലേക്ക്‌ മടങ്ങും വഴി "kagadaspura "- യിലെ റെയില്‍വേ ക്രോസ്സില്‍ ; അവിടെ ഞാന്‍ അക്ഷമയായി ട്രെയില്‍ പോകുന്നതിനായി കാത്തു നില്‍ക്കുമ്പോള്‍ അറിയാതെ ഒരു നൊമ്പരം , ഇതേ നൊമ്പരം എനിക്കനുഭാവപെടരുണ്ട് . രണ്ടു നൊമ്പരങ്ങളുടെയും അടിസ്ഥാനം ഒന്ന് തന്നെ ..... "എന്റെ നാട്" ...... ഒന്ന് നാടിനോട് വിട പറയുമ്പോള്‍ മറ്റൊന്ന് നാടിന്റെ ഒര്‍മ മിന്നിമായുമ്പോള്‍ .



ഇപ്പോള്‍ ഞാന്‍ തിരുവല്ല കഴിഞ്ഞിരിക്കുന്നു . ഈ സ്റ്റേഷനില്‍ ഒരു ഉണക്ക മരച്ചില്ലയില്‍ ഇരുന്ന ഇരട്ട വാലന്‍ കിളി അല്ലാതെ മറ്റൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടില്ല.. ആ ചില്ലയും കിളിയും , ആരോ വരച്ചൊരു നിഴല്‍ ചിത്രം പോലെ എനിക്ക് തോന്നി. Nikon P100 കാമറ എന്റെ പക്കല്‍ ഉണ്ടായിരിന്നിട്ടും, അതൊന്നും എടുക്കാന്‍ എന്റെ മനസിന്‌ തോന്നുന്നില്ല. ഒരു പക്ഷെ എന്റെ കണ്ണുകള്‍ P100 ലെന്സിനെക്കള്‍ തീവ്രതയുള്ളതായിരിക്കാം; ആയിരിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.






എന്റെ കണ്ണുകളിലേക്കു ഞാന്‍ അറിയാതെ നിദ്രയുടെ വിത്ത് ആരോ പാകിയിരിക്കുന്നു ഇപ്പോള്‍. ഒരു പക്ഷെ തൊട്ടടുത്ത്‌ ഉറങ്ങുന്ന അമ്മയുടെയും അതിത്യയുടെയും ശ്വസോച്ച്വാസത്തില്‍ നിന്നായിരിക്കാം . ഇനി ഒരു വിശ്രമം എന്റെ കാമത കണ്ണുകള്‍ക്കും , നീല സെല്ലോ പെന്നിനും .





********************************************************************************************************************





ഇവിടെ വിശ്രമമ പൂര്‍ണമായി , സമയം 6 മണി കഴിഞ്ഞു കാണും. എറണാകുളം ടൌണിന്റെ പ്രസരിപ്പില്‍ ഞാന്‍ ഉണര്‍ന്നു. ഒരു ചായയ്ക്കായി ഓടി നടന്നു , പക്ഷെ നിരാശയായിരുന്നു ഫലം . ചായ കിട്ടിയില്ല, എന്നേക്കാള്‍ ഉപരി ചായക്കായി കാത്തിരുന്നത് അമ്മയായിരുന്നു . മണി കണക്കാക്കി ചായ കുടിക്കുന്ന ശീലം അമ്മയ്ക്ക് കൂടെ പിറപ്പാന് , ഒപ്പമുള്ള തലവേദനയും .



ഇപ്പോള്‍ സമയം 7pm, പതിവുപോലെ വൈകിയാണ് island ഇന്നും ഓടുന്നത് , പക്ഷെ ആ നീരസം അവള്‍ രാത്രി ഓടി തീര്‍ക്കും . രാത്രിയുടെ തണുത്ത യാമങ്ങളില്‍ എല്ലാവരും കൂര്‍ക്കം വലിച്ചുരങ്ങുംപോള്‍ തന്റെ നീണ്ട വടിവൊത്ത വള്ളിഗാത്രതെയും വലിച്ചുകൊണ്ട് അവള്‍ പറ പറക്കും ബംഗ്ലൂര്‍ എന്ന മഹാ നഗരത്തിലേക്ക് . ഇത് അവളുടെ പതിവ് ചിട്ടയാണ്, പാവം 16525 .



എറണാകുളം മുഴുവന്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടിയുടെ തിളക്കത്തോടെ , നാണത്തോടെ , ചടുലതയോടെ , നില്‍ക്കുന്നു --- വളരെ മനോഹരിയായിട്ടു ലാസ്യത്തോടെ, ലജ്ജയോടെ , ദൃടതയോടെ , ധൃതി പിടിച്ചു ---



എനിക്കിപ്പോള്‍ പുറത്തുള്ള കാഴ്ചകള്‍ അപൂര്‍ണമാണ് , ട്രെയിനകത്തു വെട്ടം തെളിഞ്ഞതോടെ ജനലുകള്‍ കൂടുതല്‍ ഇരുണ്ടിരികുന്നു .പുറത്തു മഞ്ഞ വെളിച്ചങ്ങള്‍ മാത്രം അവ്യക്തമായി കാണാം , കൂടുതലും വാഹനങ്ങളുടെ ഹെഡ് ലൈറ്റ് .

ഇപ്പോള്‍ ആലുവ കഴിഞ്ഞു . ചായക്കായുള്ള നെട്ടോട്ടം ഇവിടെ സാക്ഷാല്‍ക്കരിച്ചു . അടുത്തിരുന്ന ഹിന്ദിക്കാരന്‍ ഒന്നും പറയാതെ തന്നെ സഹായ ഹസ്തങ്ങളുമായി ഓടി വെളിയില്‍ നിന്നും ചായയുമായി എത്തി. എനിക്ക് പൊതുവേ ചില ആള്‍ക്കാരെ dahikkaththilla . അവരുടെ മുന്നില്‍ ഒരു ഗര്‍വു ഞാന്‍ കാണിക്കാറുണ്ട് . ഇയാളും ആ ഗണത്തില്‍ പെട്ടതാണ് . എന്നാലും പോട്ടെ, അയാളുടെ 5 രൂപ കൊടുത്ത് , സഹായത്തിനു ഒരു താങ്ങ്സ് പറയണമെന്ന് മനസ് കൊതിച്ചെങ്കിലും 5 രൂപ ഞാന്‍ കളഞ്ഞില്ല , ഒരു ചമ്മല്‍.


കുടുമ്പ സമേതം കേരളം കാണുവാന്‍ ഇറങ്ങിയതാണ് ടിയാന്‍. ഒരു കഷണ്ടി വന്ന കൃശ ഗാത്രന്‍ , ഭാര്യ വെളുത്ത തുടുത്ത ഒരു സ്ത്രീ . ജീന്‍സും ടിറ് ടി ഷര്‍ട്ടും . ഒരു കാര്യത്തില്‍ ഞാനും ആ സ്ത്രീയും സമാനര്‍ ; എന്തെന്നല്ലേ പരസ്പരം velluvilikkunna വയറുകള്‍ . pinne രണ്ടു മാട പ്രാവുപോലുള്ള പെണ്‍ കുട്ടികള്‍ . മൂത്തയാള്‍ നീല ത്രീഫോര്തും ടി ഷര്‍ട്ടും , പതിനാല് വയസ്സ് പ്രായം . ഇളയയാള്‍ നീല ജീന്‍സും സീബ്ര വരയന്‍ ടി ഷര്‍ട്ടും , 10 വയസ്സ് പ്രായം തോന്നും. അവര്‍ ചീട്ടു കളിയില്‍ മുഴുകി ഇരിക്കുകാ. പാവം അവര്‍ മലയാളികളുടെ അല്പ്പതം കാണാന്‍ വന്നതാകും . ഗൃഹനാഥന്‍ മോശമല്ല , വെള്ളക്കാരന്‍ ( IRTC യിലെ വെള്ളം വില്‍ക്കുന്ന ) ആളിനോട്‌ ഒരു രൂപയ്ക്ക് തര്‍ക്കിക്കുന്നത്‌ കണ്ടു അയാള്‍ .

ഇപ്പോള്‍ അത്താഴത്തിനുള്ള ഓടെര്‍ ഞാന്‍ കൊടുത്തു . ഒരു ചോറും ഒരു ചപ്പാത്തിയും . ഇപ്പോളെ ടയട്ടിംഗ് തുടങ്ങുന്നത് നല്ലതാ. രണ്ടാഴ്ചത്തെ വെക്കഷനില്‍ മൂന്നു കിലോ തടി കൂടി കാണും . അതില്‍ അത്ഭുതം ഒന്നുമില്ല. എല്ലാ വിന്റെര്‍ ഷട്ട് ടൌണിനും ഇതേ രീതി തന്നെയാ തുടരുന്നത് കഴിഞ്ഞ മൂന്ന് വര്‍ഷമായി .


രാത്രിയുടെ കൂരിരുട്ടില്‍ എന്റെ എഴുത്ത് ഇരുളായി മറയുന്നു . അതിനാല്‍ തന്നെ ഇവിടെ നിര്‍ത്താം . ഇനി ഏതാനും മണിക്കൂറുകള്‍ക്കകം എന്റെ നാടിനോട് താത്കാല വിട പറയേണ്ടി വരും .


****************************************************************************************************
ഇപ്പോള്‍ സമയം 5 .30 am . ഇപ്പോള്‍ ഞാന്‍ എത്തി എന്റെ ചെക്കേട്ട മേഘലയില്‍ . ഇനി വീണ്ടും ഈ നീല സെല്ലോ പെനിന് വിശ്രമം.

No comments: